തിര പറഞ്ഞ കഥ

ഒന്നൊന്നായി  ഉയരുന്ന തിരകൾ .                    ചിതറുന്ന വെളിച്ചം .

സുന്ദരമായ നീലക്കടൽ  തീരത്തലയടിച്ചുയർന്നു  മെല്ലെ പിന്തിരിയുന്നു.

 ദൂരെ  ശക്തമായ  കാറ്റ്  തിരകളിലൂടെ പായ്‌വഞ്ചികളെ  ഓടിക്കുന്നു .
ജലോപരിതലത്തിലേക്ക് താഴ്ന്നു പറന്നു മത്സ്യങ്ങളെ ഇരയാക്കുന്ന പക്ഷികൾ .
സ്വർണ്ണനിറത്തിൽ  വെള്ളി അലങ്കാരം
സൂര്യശോഭ  കൂടുതൽ ചുവന്നു തുടുത്തു .
സായാഹ്നസവാരിക്കു  വന്ന ആളുകളുടെ തിരക്കിൽ തീരം മുങ്ങാൻ തുടങ്ങി .
” ഇന്ന് മാലിന്യം ശേഖരിക്കേണ്ടത് നീയാണ് മെർലിൻ “
അമ്മയുടെ ശബ്‍ദം  കേട്ടു  മെർലിൻ നീന്തിച്ചെന്നു .
“‘അമ്മ എപ്പോൾ  വന്നു?”
“ഇന്നലെ സുഖമില്ലാതായ  ഡോൺ ചേട്ടനെ കണ്ടോ?”
“കണ്ടു.
ശരീരമാസകലം കറുത്ത എണ്ണ  പുരണ്ടിരിക്കുന്നു!
പാവം . നീന്താനാവാതെ ഒരു ഡോൾഫിൻ എന്ത് ചെയ്യും?
സൂക്ഷിച്ചു വേണം നീയും പോയവരാൻ .”
“ശരിയമ്മേ “
മെർലിൻ തീരം ലക്ഷ്യമാക്കി നീന്താൻ തുടങ്ങി .
നിധികാക്കുന്ന  നീരാളി സംസാരിക്കുന്നതിനിടയിൽ രോഷം കൊണ്ട് എട്ടു കൈകളും ആഞ്ഞു വീശി .
” ആമസണ്ണൻറെ  മരണത്തിനുത്തരവാദികളെ ഞെക്കികൊല്ലുക .”
സ്രാവ് ആരോടെന്നില്ലാതെ പറഞ്ഞു
“തോടുണ്ടെന്നു  അഹങ്കരിച്ചതാ ….. പക്ഷെ പ്ലാസ്റ്റിക് തിന്നാൽ ചത്തതു  തന്നെ..”
“ഈ കടലില്ലെങ്കിൽ  നമ്മളുണ്ടോ?…  മഴയുണ്ടോ?… കാറ്റുണ്ടോ ?…
പിന്നെ ഈ കരയാകുന്ന  ഭൂമി യുണ്ടോ?…”
കുഞ്ഞു മത്സ്യങ്ങൾ  വേഗം നീന്തുന്നതിനിടയിൽ തിരിഞ്ഞു നോക്കി . ഒരു ഭീമൻ കപ്പൽ ഒച്ചയുണ്ടാക്കികൊണ്ടു അവരെ പിടികൂടാൻ  വരുന്നുണ്ട് .
“ഒഴുക്കിനെതിരെ നീന്തുന്നതായിരുന്നു  ഇതിലും ഭേദം .
ഇവിടെ ഒളിച്ചിരിക്കാൻ പോലും ഒന്നുമില്ല .”

സുന്ദരമായ പവിഴപ്പുറ്റുകൾ സകലതും ദ്രവിച്ചു പോയി.

 ഒരു കാലത്തു  വന്നിടിക്കുന്ന കൂറ്റൻ പായ്ക്കപ്പലുകളെ  ചിന്നഭിന്നമാക്കിയിരുന്ന അവ മനുഷ്യർ കടലിൽ തള്ളിയ  മാലിന്യത്താൽ തകർന്നു .
“നമുക്ക് കൂടില്ലാതായി .”

വെളുത്ത  മീനുകൾ ഒരു തകർന്ന വിമാനത്തിൻറെ ഉള്ളിൽ കയറി ഒളിച്ചു .

കറുത്ത മുഖംമൂടികൾ അവിടെ ഞാന്നു കിടന്നാടി .
     സുഖമുള്ള കടൽക്കാറ്റേറ്റു  നടക്കാൻ വന്നവരുടെ തിരക്കിൽ തീരം കൂടുതൽ ശബ്ദായമാനമായി . തിരകളുടെ താളം ആരും കേട്ടില്ല. തീരത്തെ കുടിലുകളിൽ  വിശപ്പിൻറെവിളി ഉയരുന്നതും ആരും കേട്ടില്ല; കടലമ്മ പോലും .
മെർലിൻ തൻറെ  വാലുകൊണ്ട്  തൻറെ  ചുറ്റും ഒഴുകി നീങ്ങുന്ന  തിരസ്ക്കരിക്കപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ  ശേഖരിച്ചു സൂക്ഷിക്കാനായി തകർന്ന യുദ്ധക്കപ്പലിലേക്കു  നീന്തി . പെട്ടെന്നു  കാഴ്ച  മറച്ചു കൊണ്ട്  പ്ലാസ്റ്റിക്  കണങ്ങൾ  മൂടൽ മഞ്ഞുപോലെ നിറഞ്ഞു . മെർലിനു  ശ്വാസം മുട്ടി .
ബോധം കെട്ടുപോയ മെർലിൻ  തീരത്തടിഞ്ഞു .
അവളുടെ വാൽ  തൂക്കിയെടുത്തു ഒരാൾ അവളെ കരയിലേക്ക് എറിഞ്ഞു .
തുടർച്ചയായി മിന്നുന്ന മൊബൈൽ ക്യാമറ  ഫ്ലാഷുകൾ  ചുവന്നു തിളങ്ങുന്ന മണൽത്തരികൾക്കു  രത്ന ശോഭയേകി . മെർലിൻ തൻറെ  രത്നക്കുപ്പായത്തിനുള്ളിൽ  നെഞ്ചുപൊട്ടിക്കരഞ്ഞു  കടലമ്മയെ വിളിച്ചു.
സമുദ്രം  പിൻവലിയുന്നതു തീരത്തു കൂടിനിന്നവർ കണ്ടില്ല. അവർ സെൽഫി യെടുക്കുന്ന  തിരക്കിലായിരുന്നു ……
സുനാമി  തിരകൾ തിരികെ പോയപ്പോൾ  മെർലിനെ  സുരക്ഷിതയായി അവളുടെ വീട്ടിലെത്തിച്ചു .

 

അവലംബം

http://www.thehindu.com/todays-paper/tp-national/microplastic-particles-clogging-oceans/article17350108.ece

 

നാളേക്കുവേണ്ടി…..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.