പൊതുപണിമുടക്ക് 

സാധ്യത  ഏറ്റമുണ്ടിന്ന്  പൊതുപണിമുടക്കി –
– ന്നാഹ്വാനം  ഉണ്ടാകാൻ , ഒരു ദിനമുടനെ .
കുതിക്കുന്നിന്ധന  വില ഉയരുന്നില്ലെടുക്കളപ്പുക
ചിലവാക്കാൻ ചില്ലറപോലുമില്ല ; പുഴ മുക്കി അതും .
സമരം  ശക്തമായൊരായുധം , സായുധമാകാം
നൂതനമാധ്യമങ്ങളശ്വങ്ങളായി  കുതറിയോടും .
നാൽക്കവല  വിജനം , തിരക്കുവതിനിയാരോട് ?
Website   ഒന്നും പറഞ്ഞില്ലേ ?  സഞ്ചാരി ,കാത്തിരിക്കൂ .
സായിപ്പിൻറെ  കൈയ്യിൽ കാണും Dollar   എന്തെങ്കിലും
Cycle ൻറെ  പുറകിലേറ്റി , ഒഴിഞ്ഞ  പാടത്തേക്ക് …
“Why  no …..?”
കൃഷിയെവിടേന്നോ? വിശന്നിട്ടോ?
പ്രാതലിനോ ? ചായക്കോ ? ഒരു പഴംപൊരി തരാം .
“Why  no …..?”
 പണിയൊന്നുമില്ലേന്നോ ? ചീട്ടുകളി വേണ്ടെന്നോ?
സായിപ്പിനെന്തറിയാം ? ഞാനും യോഗ്യതയുള്ളവൻ  തന്നെ.
കൊടിയെടുത്തവർ  വരുന്നു , Police ഉണ്ട്  പുറകെ .
“Why  no …..?  “
 Network  ഇല്ലെന്നോ  ? ഭാഷ  വശമില്ലെന്നോ?
ഇഴയുന്നു ജന്മങ്ങൾ നീതി തേടി; ഇല്ലവർക്കിന്നു
സാധിക്കാനാകില്ലൊന്നും  തടയുമെല്ലാം, പൊതുപണിമുടക്ക് !
“Why  no …..? “
തെല്ലുമില്ലേ  മര്യാദയെന്നോ ? അവകാശങ്ങളുണ്ട്
നേടാൻ !  ആർക്കുണ്ട് ഉത്തരവാദിത്തമെന്നോ?
സഹജീവിയൊരാൾ  തലപൊളിഞ്ഞു  കിടക്കുന്നു road ൽ !
ഒന്നിച്ചൊരു  selfie  എടുക്കാം , അതിനു  കിട്ടും കുറേ  Like !
“Why  no ..?”
 ഞാനൊരു  ദുഷ്ടനാണെന്നോ?  എന്ത് ?
എനിക്ക് തീരേ     മനഃസാക്ഷി  ഇല്ലേന്നോ?
തട്ട് ദോശ  കിട്ടിയില്ലേലും വേണ്ടെന്നോ ?
ജീവനും കൊണ്ടോടുന്നോ  സായിപ്പ് ?
“Why  no ..?”
ലക്ഷ്യബോധമില്ലാത്തോരെന്നോ ?
ഇനി വരില്ലൊരിക്കലും  എന്നോ?
ഈ God’s  Own  Country  ലേക്ക് !

You and me

You see me in you

As I see you as myself

Your pain I  can feel

My joy I share with you.

 

We are the people of this world

Who have the same Sun and Moon

We see the same stars above and  smile with roses.

Breeze we find on the shore, with which our thoughts fly.

 

We reel under hunger,sometimes war

Viruses scare us so do cyclones and thunder.

Only to rest our head on the next shoulder.

We see us in our neighbour and each other.

 

Love , care, help and share

We need each other now and ever.

Peace on earth in every way.

Man is now wise ,so to say.

നാളെയുണരുമ്പോൾ

ഇനിയും ഭൂമിയുരുളും  പതിവുപോൽ
ഇരവെന്നോ പകലെന്നോ ഭേദമെന്യേ
ഇന്ന് നമ്മൾ ആടിത്തിമിർത്ത ചുവടുകൾ
ഇനിയാരോർക്കാൻ ? പായും നാളയുടെ പുറകെ .
എന്തിനീ കോലാഹലം ? സമരം, വെടിയൊച്ചകൾ ?
എന്തു നാം  നേടി ? കഷ്ടനഷ്ടങ്ങളല്ലാതെ?
ഏറിയ  കഥകൾ , നാശത്തിൻറെ , ചതിയുടെ
ഏഷണി കേട്ടു തങ്ങളിൽ നട്ടു നാം സ്പർദ്ധ .
താഴാതെയെങ്ങനെയുയരും ? ഉയർന്നു പറക്കും?
തീരാതെ  എങ്ങനെ നിറയും? കവിഞ്ഞൊഴുകും?
തണൽ മരങ്ങളാവാം ,സൂര്യനു  കീഴേ , വെയിലേറ്റ്
തളർന്ന മനസ്സുകൾക്കേകാം  കനിവല്പ്പം .
കാണുന്ന മുഖങ്ങൾ , അറിയുക അവ അന്യമല്ല
കാണാതിരുന്നവ സ്മരണയിൽ  സ്വന്തമാക്കാം .
കരുത്തു  വേണമിന്ന്  ഉയർത്തിയെടുക്കാൻ
കരയുന്ന മാനവ ജന്മങ്ങളെ, തീ തിന്നുന്ന ജീവിതങ്ങളെ..

WHY?

Why do I feel  so  weak when
                                   I stand
on a strong  shoulder?
Why do  I feel so cold  when
                                     I am
blanketed  with love?
Why does it hurt me to
                              envelope
myself in your care?
Why do I shiver in fear
                            amidst prayers
that protect me?
Why do I think I have nothing
                            to give back?
Only the songs from my heart!

ഭൂമി- ഒരു ഫ്ലാഷ് ബാക്ക്

 സകല ചരാചരങ്ങളും
                                  പട്ടുപോയൊരു
 ദുരന്തപൂരിതമാം പാഴ്മരു –
                                          വിന്നീ  ഭൂമി .
  കഴിഞ്ഞു പോയ  യുഗങ്ങൾ                                                                                                                                 മറന്നുകാണുമോ
  കൊഴിഞ്ഞുപോയൊരാ                                                                                                                                        സൂക്ഷ്മതാളുകൾ .
  തളിർത്ത ചെടികൾ, വിരിഞ്ഞ                                                                                                                                           പൂവുകൾ
 കിളിർത്ത നാമ്പുകൾ , കാറ്റിലുലയും                                                                                                                                            ചില്ലകൾ .
  സൂര്യോദയത്തിനുണരും പക്ഷികൾ                                                                                                                                                  പാടും
 അതിലൊഴുകിയെത്തും വെൺ                                                                                                                                              മേഘങ്ങൾ .
ധൂളിപറത്തി  തളരും പൊൻ                                                                                                                                                വെയിൽ
മാഞ്ഞുപോകും മാരിവില്ലും                                                                                                                                         സന്ധ്യയിൽ
മണ്ണിലുയരും ആശകളുമായ്  പുതച്ചുറങ്ങും                                                                                                                                          കിനാവുകൾ
കൂട്ടിനുണ്ട് പുഴയും അങ്ങകലെ
                                                         മലനിരയും
നിഴലുകൾ ബാക്കിവച്ചാ  സുന്ദര                                                                                                                                      നാളുകൾ മാഞ്ഞു .
 തേനിൻറെ ,പൂവിൻറെ  ഗന്ധമോർമ്മയായി                                                                                                                                     വെളിച്ചമണഞ്ഞു .
മഞ്ഞുപാളികൾ ഉരുകി,കടലുയർന്നു
                                                                         പൊങ്ങി
മഴതിമിർത്തു , പുഴ   കവിഞ്ഞു  ,മലകൾ                                                                                                                                       മണ്ണോടുചേർന്നു
വന്യജാലം തീയിൽ വെന്തു വെണ്ണീറായി                                                                                                                                         പറന്നകന്നു
വയലുകൾ  വരണ്ടുണങ്ങി പ്രതീക്ഷകൾ                                                                                                                                         പാഴായി .
ആരവം നിലച്ചു ! മനുഷ്യൻ എന്നേ
                                                                 മരിച്ചു !
അമ്മയാം ഭൂമിയെ മറന്ന അതേ                                                                                                                                                   നാൾ !

പ്രളയം- ഓണം 2018

പ്രളയം2018

ഭയമുണ്ട് ! സൂര്യൻ മേഘഭോജനമായി !
ഭയമുണ്ട് ! ജലം വീട്‌ മൂടുകയായി !
തണുപ്പുണ്ട് ! മേനി തളരുകയായി !
വിശപ്പുണ്ട് ! കണ്ണ് മങ്ങുകയായി !

 

ഇനിയെത്രനേരം ? ഈ തട്ടിൻ പുറത്ത് ?
നനഞ്ഞ തുണിപോലെ ഞാൻ .
താഴെ , കടലായി എന്റെ നാടൊഴുകുന്നു.
അയൽക്കാർ അലറിവിളിക്കുന്നു .

 

അമ്മിണിയും, നാണിയും ,പൂവാലിയും
നൂറ്റാണ്ടിലെ മഹാ പ്രളയം കവരുമവരെ !
പട്ടാളം കണ്ടില്ല , വഞ്ചിക്കാർ തിരഞ്ഞില്ല !
മന്ത്രിമാർ ഓർത്തതേയില്ല ! ഞാനിവിടുണ്ടെന്ന് !

 

വരുമവൾ എന്നെത്തേടി ! “കുറിഞ്ഞീ ” എന്ന് വിളിച്ച് . ..

 

ഓണം2018
ഘൃതമായി  നല്ല  സൂക്തങ്ങൾ, കവിതകൾ , കഥകൾ
നിലാവായി സ്നേഹം ലോപമന്യേ
അന്തരമന്യേ സഹായം ഒഴുകുന്നീ  ധരയിൽ
ഈ നാട് മുഴുവൻ ഒരു മനമായി .
കാണുന്നു ഞാൻ വഞ്ചികൾ തുഴഞ്ഞെത്തുന്നു
കരയിലേക്കടുക്കുന്നു  നവജീവൻ .
സൈന്യം കാഴ്ചവെക്കുന്നു മലനാടിന്നുയിരിനായി
പല അഭ്യാസങ്ങൾ ജലവായുവിൽ.
വലുതായി തിമിർക്കുന്നു ജയത്തോടെ എൻറെ  രാജ്യം
ഒന്നായൊരോണം  പുതു ദളങ്ങൾ  തളിരിടുന്നു.
മനം  നിറഞ്ഞു ഞാൻ , സന്തോഷപൂർവം .
യാത്ര  ചോദിക്കുന്നില്ല — സ്വന്തം മഹാബലി .

My smallest thoughts

 

1

Run till you rear

Wings with feather

Dashing speed to sound the echo as they flutter

In the sky so clear

From dust down here.

Image may contain: bird

image courtesy pet ducks of Dr.T.V.Anilkumar

    2

Worries make you feel confused.

Between devil and deep sea your thoughts dispersed

No solution anywhere to be found.

Look into your heart for the answers you searched.

Be happy now it is time to be relaxed.

 

3

Watching only videos
I travel to distant corners of the world
With civilizations lost
Species extinct
Flowers deep in forests.

I travel on sail boats
And join emperors in battle.
Climate change
Our nation’s political stage
All I see on my computer screen.

4

As quiet as night

With a pair of green eyes bright

Cuddles on my lap my cat.

Dussiya

5

When  pathways end

The journey has to continue

By wings of the mind.

Song of a lost sea bird

Twilight hours, the people return

Come to your enclosure, my carer calls

Today rushed away quick, tourists plenty

Human beings and their noises!

 

Enters dewy sunshine, turning warm

My feathers white and red.

Every morning ,weeds I eat,

When pool set, I wade merrily.

 

Rowing in the pool , trying to chase me

They have fun, throw cookies at me.

Time hurries ,I reject worries

But when night falls, memories begin to shine.

We were together and happy and free

Flying over snow,pine trees and huge mountains

We left our trails on the plains and fields

Over the green trees  on  to the sea shore .

 

Rusting right amidst the waves stood

Housed light alone ,to frighten  the dark sea.

We found a home  there , made it heaven

I sat on the eggs while he went for prey.

 

When I found human visitors in our house

I felt our dream vanishing before  it forms

Devastated nest, broken shells  , send thoughts

Painful , to my new abode   in the water park.

 

Reversing thoughts can be  done ,but deeds ; not!

Why my tears to make  you  enjoy a date  on  water?

A family  I had , my land  distant ,abundant freedom

Every dream  does turn into vapour as life boils.

 

 

 

image courtesy Dr.T.V.Anilkumar, Thiruvananthapuram

 

 

യുദ്ധവിരാമം 

സിന്ധു നദിയിലൂടെ ഒരു തോണി മെല്ലെ കര ലക്ഷ്യമാക്കി  വരുന്നു . തോണി തുഴയുന്ന സുശീല നന്നേ ക്ഷീണിതയായിരുന്നു.

സമയം സന്ധ്യയോടടുക്കുന്നു  .സുശീല തോണി കരയ്ക്കടുപ്പിച്ചു .സിന്ധു നദിയിലെ തെളിനീരിൻറെ  തണുപ്പ് അവരുടെ കാലുകളിൽ തറഞ്ഞു കയറി  തൻറെ  കുടുംബത്തെ ആകമാനം ഇല്ലാതാക്കിയ ആയിരക്കണക്കിന് അമ്പുകൾ ഏൽപ്പിച്ച മുറിവുകൾ ഹൃദയത്തിൽ ശാശ്വതമായ വേദന ഉണ്ടാക്കുന്നു .
സുശീല തോണി നദീതീരത്തെ മരക്കുറ്റിയിൽ കെട്ടിയിട്ടു. തോണിയിൽ വച്ച ഭാണ്ഡകെട്ട് എടുത്തു തൻറെ  കുടിലിലേക്ക്  നടന്നു.
മരക്കൂട്ടങ്ങളുടെ നടുവിൽ തണുത്ത ആകാശം നോക്കി ഒരു കുടിൽ.
നിശബ്ദതയെ കീറിമുറിച്ചുകൊണ്ടു ഒരു കരച്ചിൽ . ഒരു ബാലൻ തൻറെ  പാത്രത്തിൽ ഭക്ഷണം എത്താത്തതിൽ പ്രതിഷേധിക്കുന്നു.  ആ  കുടിലിനുള്ളിൽ തണുപ്പകറ്റാൻ വേണ്ടി മാത്രം അന്ന് തീ കത്തിച്ചിരുന്നു .
 ആ കുട്ടിയുടെ അമ്മ  സ്വന്തം കണ്ണുകൾ നിറയാതിരിക്കാൻ പണിപ്പെട്ടു കൊണ്ട് തൻറെ മകനെ ലാളിക്കാൻ ശ്രമിച്ചു.കുതിര ഓടുന്നതുപോലെ നടിച്ചു. എങ്കിലും കുടിലിനു പുറത്തേക്കു ശബ്ദം പോകാതിരിക്കാൻ ആ യുവതി  പ്രത്യേകം ശ്രദ്ധിച്ചു .
കതകിൽ പ്രത്യേക താളത്തിൽ മുട്ടുന്നുണ്ട് ആരോ , പുറത്തുനിന്ന് .
    ടക് …ടക് …
    ടക് …ടക് …
“‘അമ്മ ” യുവതിയുടെ മുഖം തെളിഞ്ഞു .
“മുത്തശ്ശി” കുട്ടി തുള്ളിച്ചാടി.
ഭാണ്ഡം താഴെ വച്ച് സുശീല കുട്ടിയെ വാരിയെടുത്ത് ഉമ്മവച്ചു .
കുട്ടി മുത്തശ്ശിയുടെ ഭാണ്ഡത്തിൽ കൈയിട്ടു ഒരു മാങ്ങ  എടുത്തു കഴിക്കാനാരംഭിച്ചു.
തണുപ്പകറ്റാൻ സുശീല  തീയുടെ  നേരെ കൈകൾ നീട്ടി .
കനൽ പോലെ എരിയുന്നത് സുശീലയുടെ മനസ്സ്.
സധൂര  ഭാണ്ഡത്തിൽ നിന്ന്  ധാന്യങ്ങളും പഴങ്ങളും സൂക്ഷിച്ചു എടുത്തു വച്ചു . ഒരു പാത്രത്തിൽ കഞ്ഞി ഉണ്ടാക്കി സധൂര  സുശീലക്കു നൽകി . സുശീല കുറച്ചു ചെമ്പു നാണയങ്ങൾ സധൂരയെ  ഏൽപ്പിച്ചു .
സന്ധ്യ രാത്രിക്കു വഴിമാറി .
യാത്രാക്ഷീണം  സുശീലയെ അലട്ടിയില്ല.ചെറുമകനെ  കെട്ടിപ്പിടിച്ചു അവനു താരാട്ടുപാടിക്കൊണ്ടിരുന്നു..  സധൂര നല്ല ആഴത്തിലുള്ള ഉറക്കമായി .
സുരഥൻറെ  മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് അവൾ മുക്തയാകുന്നതേ  ഉള്ളൂ. ക്ഷത്രിയ സ്ത്രീകൾ കരഞ്ഞു തളരാറില്ല .
ഇന്ന് മാതളപ്പഴങ്ങൾ വാങ്ങാനെത്തിയ ആളിൽ നിന്ന് താൻ കേട്ടത് ശുഭവാർത്തയായിരുന്നില്ല .
സാക്ഷാൽ അർജ്ജുനൻ  യാഗാശ്വവുമായി മുന്നേറുന്നു. തടയാൻ ശ്രമിച്ച രാജാക്കന്മാരെല്ലാം തലയറ്റു വീണു.
 തൻറെ  മകൻറെ  ദാരുണമായ മരണത്തെക്കുറിച്ചു  ഓർക്കാൻ പോലും സുശീല ഭയന്നു .
രാജ്യത്തു ശത്രു സൈന്യത്തിൻറെ  നിഴൽവീണപ്പോഴേക്കും  തൻറെ  പുത്രൻ പഴുത്ത ഇല പോലെ തളർന്നു വീണു . യോദ്ധാവിനെ പോലെ വീരചരമം നേടാൻ ഭാഗ്യമില്ലാതെപോയ കുമാരൻ.
 സ്ത്രീകൾ എങ്ങനെ യുദ്ധം ചെയ്യും?
സ്വന്ത ജീവിതത്തിൽ വിധിക്കു മേൽക്കൈ നൽകിയ തൻറെ  അമ്മ.
അവർ ചിന്തിച്ചിരുന്നോ? ശബ്‌ദിച്ചിരുന്നോ ?
ഇപ്പോൾ താൻ ചിന്തിച്ചേ മതിയാകൂ!പ്രവർത്തിച്ചേ  മതിയാകൂ !
ഭയന്ന് വിറക്കാനെ  കഴിഞ്ഞുള്ളു,കുരുക്ഷേത്രയുദ്ധം തുടങ്ങാനുള്ള തീരുമാനം  അറിഞ്ഞപ്പോൾ. ഞാണിൽ  ചേർത്ത ശരം  പോലെ തൻറെ  ജീവിതം.
 മുന്നോട്ടു പോവുക .
ലക്ഷ്യത്തിലെത്തുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം .
സിന്ധു രാജധാനി വിട്ടു  ഓടിപ്പോന്നത്  സധൂരയുടെ  ജീവിതത്തിൽ ഈ പിഞ്ചുകുഞ്ഞെങ്കിലും അവശേഷിക്കണം എന്നതുകൊണ്ട്.
പക്ഷെ തൻറെ  ശ്രമങ്ങൾ പാഴാവുകയാണോ? ചെറുത്തുനിൽക്കാൻ തനിക്കു കഴിയുമോ?
യുദ്ധത്തിന് എന്താണ് യഥാർത്ഥ പരിഹാരം?
സിന്ധു രാജധാനി ലക്ഷ്യമാക്കി വരുന്നത് പാണ്ഡവപ്പട .
തങ്ങളുടെ ഒളിയിടം അവർ അനായാസം കണ്ടെത്തും. പട നയിക്കുന്നത് മറ്റാരുമല്ലല്ലോ !
സാക്ഷാൽ അർജ്ജുനൻ !
തൻറെ  ജ്യേഷ്ഠൻ !
പക്ഷെ ബന്ധുക്കൾ ശത്രുക്കളാണിപ്പോൾ!
സിന്ധു ദേശത്തു യാഗാശ്വം പ്രവേശിച്ചാൽ  തൻറെ   കൊച്ചുമകൻറെ  ജീവൻ അപകടത്തിലാകും .സുശീല ആകെ തളർന്നു . തൻറെ  ചെറുമകൻറെ  ജീവൻ  നിലനിറുത്തണമെങ്കിൽ യുദ്ധം ഓഴിവാകണം .
അതിനു അർജ്ജുനൻ  തീരുമാനിക്കണം . താൻ എന്ത് ചെയ്യും?
എങ്ങനെ അർജ്ജുനനെ  കാണും?
അദ്ദേഹം തന്നെ കാണുന്നത്  അനുജത്തിയായിട്ടാകുമോ അതോ  ശത്രു രാജ്യത്തെ റാണി ആയിട്ടാകുമോ?
തനിക്കു മുളച്ചുവരുന്ന  ഒരു ചെടിയുടെ ശക്തിപോലുമില്ല.
വേരുകൾ ആഴ്ന്നിറങ്ങിയിട്ടില്ല.
കാറ്റും,മഴയും,മഞ്ഞും ,വെയിലും നേരിട്ട് ശീലമില്ല.
സ്വന്തം അസ്തിത്വത്തെ മനസ്സിലാക്കിയിട്ടില്ല .
അന്ധനായ അച്ഛൻറെ  മകൾ .
വിധിയെ മാറോടണച്ച  അമ്മ .
അധർമ്മം കൈമുതലാക്കിയ സഹോദരന്മാർ .
താൻ എന്തോർത്തു അഭിമാനം കൊള്ളും ?
ഒന്നുകൂടി തലതാഴ്ത്തേണ്ടി വന്നു സിന്ധുരാജൻറെ  റാണി ആയപ്പോൾ. തനിക്കു സഹിക്കാവുന്നതിലും അധികമായ നീച പ്രകൃതമായിരുന്നു  അദ്ദേഹത്തിൻറെത്‌  സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത ആൾ.
ജയം വിലകൊടുത്തു വാങ്ങാം .അഭിമാനമോ?
തൻറെ  സീമന്തരേഖയിലെ സിന്ദൂരം അന്ന് നിലനിന്നത് പാണ്ഡവ ഏടത്തിയുടെ ഔദാര്യം .!
സുരഥൻ  ഭയന്ന് മരിച്ചപ്പോൾ  താൻ ധാരാളം ആളുകളുടെ അമ്പരപ്പ് കലർന്ന നോട്ടങ്ങളുടെ നടുവിൽ  തലകുനിച്ചിരുന്നു.
 തനിക്കു ഒരിക്കലും തല ഉയർത്താനായിട്ടില്ല.!
തൻറെ  ചെറുമകൻറെ    ജീവൻ രക്ഷിക്കാൻ യുദ്ധം ഒഴിവാക്കിയേ തീരൂ . അതിനു താൻ  അർജുനനെ കണ്ടേ മതിയാവൂ. തൻറെ ദയനീയാവസ്ഥ അദ്ദേഹത്തെ  അറിയിക്കണം. അദ്ദേഹത്തിൻറെ  നിയന്ത്രണത്തിലുള്ള യുദ്ധം അവസാനിപ്പിക്കാൻ അപേക്ഷിക്കണം.
ഒരു രഥത്തിലായിരുന്നു സുശീലയുടെ മടക്കയാത്ര.
മറ്റൊരു രഥത്തിൽ സധൂരയോടും പരിചാരികയോടും ഒപ്പം തൻറെ  തങ്കക്കുടം .    അവൻറെ  തലയിൽ സ്വർണ്ണക്കിരീടം . പിന്നിലായി കുതിരപ്പട്ടാളം.
സിന്ധുരാജകൊട്ടാരത്തിലേക്കു ഒരു മടങ്ങിവരവ് .അർജ്ജുനൻ പട്ടാഭിഷേകം നടത്തിയ പുതുസിന്ധുരാജൻറെ  എഴുന്നള്ളത്ത് .
 സുശീല തലയുയർത്തിപ്പിടിച്ചിരുന്നു . സുശീല അഭിമാനത്തോടെ ഗോതമ്പു പാടങ്ങൾക്ക്  നടുവിലൂടെ യാത്രചെയ്തു .
സ്വർണ്ണ  നിറമാർന്ന  കതിരുകൾ ഇളംകാറ്റിൽ ചാഞ്ചാടി . അവ രക്തം വീണു ചുവക്കാതിരുന്നത് സുശീല അർജ്ജുനനെ  കണ്ടത് കൊണ്ട് , യുദ്ധം ഒഴിവാക്കാൻ ആവശ്യപ്പെട്ടത് കൊണ്ട്.!
 
 

Worries of the Jungle

 

Friends, running through the tall grass
Waterholes,  where remained we cool.
Hollow trees gave lessons ,every  life is  important
To live and let live is the nature’s rule.

Enter into this darkness of trees , their leaves wet
A world so silent with non stop music of cicadas
The damp ground  smells dung and fallen fruits
We find our way to the  eternal joy , our habitat.

Friends the forest lies  broken in our present
Runways to fly up and cry for us
Our jungle tracks cross their highways
Their traffic rules ,difficult  to learn.

Entire world wants change , we fear
Our lives too change to not free in our ways.
Friends, we will no longer roam the jungle
We  hope to meet in pages of red data book.

Arrive quickly to  term us extinct
Send us to reserves , but what about you?
We need our space , try not to push us out
The world is yours  ,ours too.